Monday, June 30, 2014

വാടകക്കാരൻ


കുടുസ്സു മുറിയിൽ നിന്നും അയാളുടെ ബാഗും വസ്ത്രങ്ങളും വായുവിലൂടെ പുറത്തേക്കു പറന്നു.   "വാടക തരാൻ കാശില്ലെങ്ങിൽ നീ വല്ല പാർക്കിലും പോയി കിടക്ക്; കാശു തരാതെ എന്റെ മുറിയിൽ കിടക്കാമെന്ന് കരുതേണ്ട.. പോ പുറത്ത് !!!", വാടകക്കാരൻ അലറി.

ഒരു രണ്ടീസം കൂടെ കഴിഞു തരാം , ശമ്പളം കിട്ടിട്ടില്ല  , ഇന്നലേം ഞാൻ കാലുപിടിച്ചു പറഞ്ഞതാ ഫോര്മാനോട് , പക്ഷെ കിട്ടീല്ല ... ഇല്ലെങ്ങി ആരൊടെലും കടം വാങ്ങി  ഞാൻ തരാം .. ഒരു രണ്ടീസം കൂടെ.. അയാള് വാടകക്കാരനോടു കെഞ്ചി..

 ഇന്ന് തീയതി അഞ്ചായില്ലേ ?? തനിക്കറിയില്ലേ വാടക കൊടുക്കണം ന്നു ??? കാശില്ലാഞ്ഞിട്ടല്ല , ഇതൊക്കെ അങ്ങനെ മതി എന്ന് വിചാരിച്ചിട്ട അല്ലെങ്ങിൽ നീ ഇന്നലെ തന്നെ വാടക ശരിയാക്കും എനിക്കറിയില്ലേ ...വലിയ ലാഭം ഒന്നുല്ല എന്നിട്ടും ഞാനിതു നടത്തുന്നതെ തന്നെപോലെ കുറെയാളുകൾ ജീവിച്ചോട്ടെ എന്ന്നു വിചാരിച്ച .. അതാ ഇപ്പം കൊഴപ്പം ആയതു .. നീ ഏതായാലും ബാകി എല്ലാവര്ക്കും ഒരു പാഠം ആവട്ടെ .... ഇല്ലങ്കിൽ അവരും തരില്ല  അടുത്ത മാസം ..

 
ആഹ് ... വേഗം പൊയ്ക്കോ... എവിടേലും പോ!!!!!!!!!

 
ഉടുത്തിരുന്ന കയലിമുണ്ടിന്റെ ഒരറ്റം കൊണ്ടു മുഖം തുടച്ചു അയാൾ കൊച്ചു മുറിയുടെ മൂലയിൽ നിന്നു പതിയെ  പുറത്തേക്കു നടന്നു. പ്രവാസിയായ ശേഷം ആദ്യമായി  അയാളുടെ കണ്ണുകൾ നിറഞ്ഞു.. പട്ടിയെ പോലെ തന്നെ മുറിയിൽനിന്നും ആട്ടി പുറത്താക്കിയപ്പോൾ , ഒപ്പം മുറിയിൽ ഉണ്ടായിരുന്നവരിൽ ഒരാളെങ്കിലും അയാൾക്ക്വേണ്ടി സംസാരിക്കും എന്നയാൾ കരുതി പക്ഷെ ... അയാൾക്ക്വേണ്ടി ഒരു നാവുപോലും ചലിച്ചില്ല , അരുതെന്ന് പറയാൻ ഒരു  കൈപോലും ഉയർന്നില്ല .

 ആറുപേർ താമസിക്കുന്ന  കുടുസ്സുമുറിയിൽ ഒരു പാടു അസൌകര്യങ്ങൾ  ഉണ്ടായിരുന്നെങ്കിലും , അയാളുടെ ചെറിയ വരുമാനത്തിന് പറ്റിയ ഒരു മുറിയായിരുന്നു.

കൃത്യമായി ശമ്പളം കിട്ടാതെ പലരിൽ നിന്നും കടം വാങ്ങി കഴിഞ്ഞ മാസംവരെ വാടക  കൊടുത്തു പക്ഷെ ഇത്തവണ ആരോടും ചോദിക്കാനില്ല , നാലുമാസത്തെ ശമ്പളം കുടിശ്ശികയാണ് , കടം വാങ്ങിയ കാശു കൊടുത്തിട്ടില്ല ... പിന്നെ ആരോടു  ചോദിക്കാൻ!!!...  അയാൾ ആത്മഗതം ചെയ്തു .

 വീട്ടിലെ കാര്യങ്ങൾ ഇതിലേറെ പരിതാപകാരമാണ് . ഫീസടക്കാൻ കാശില്ലതെ മകൾ കുറച്ചു ദിവസംമായി കോളെജിനു പുറത്താണ്‌ .. പ്രാരാബ്ദങ്ങളുടെ പട്ടിക നിരത്തി ഭാര്യ.....

 വീട്ടിലേക്കു വിളിക്കാതെ രണ്ടു ദിവസമായി , ശമ്പളം നാളെ കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞു മടുത്തു.

 പൊരിവെയിലിൽ , ചുട്ടുപഴുത്ത വാർക്കകമ്പിയിൽ  ജോലി ചെയ്തു തിരിച്ചു വരുമ്പോൾ വൈകിട്ട് വീട്ടിലേക്ക്വിളിക്കുന്നത്ഒരിത്തിരി ആശ്വാസത്തിനാണ് പക്ഷെ ഇപ്പം അതും നഷ്ടമായി .അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ...

 ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി അയാൾക്ക്മുന്നിൽ നിന്നു പല്ലിളിച്ചു ...

 അയലിൽ അലക്കിയിട്ടിരുന്ന കവർഓൾ** എടുത്തു അയാൾ ബാഗിൽ കുത്തി തിരുകി . ബാഗും എടുത്തു പതിയെ റോഡിലേക്കിറങ്ങി. ഇരുൾ വീണു തുടങ്ങിയ പാതയോരത്ത്  തെരുവ് വിളക്കുകൾ പ്രകാശിചു തുടങ്ങി . എങ്ങോട്ട് പോകും എന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചു നിന്നു . കൂടെ ജോലി ചെയുന്നവർ ലേബർകാമ്പിലാണ് താമസം .. കമ്പനി വിസ ഇല്ലാത്ത അയാൾക്ക്അവിടെ താമസിക്കാൻ പാടില്ലായിരുന്നു .

 വഴിയരികിലെ ബസ്റ്റൊപ്പിൽ അയാൾ ഇരുന്നു , അയാൾക്ക്ലക്ഷ്യങ്ങൾ ഇല്ലായിരുന്നു ,  പേഴ്സ് തുറന്നു നോക്കി ... ഒരു പിടി തുണ്ട് കടലാസുകളല്ലാതെ അതിൽ ഒന്നും ഇല്ലായിരുന്നു ..റോഡിലൂടെ എങ്ങോട്ടോ കുതിച്ചു പായുന്ന വാഹനങ്ങൾ,. അയാളുടെ മനസ്സ് പുറകോട്ടു സഞ്ചരിച്ചു ..

 നാട്ടിൽ അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടായിരുന്ന ഒരു വാർക്കപണിക്കാരൻ ആയിരുന്നു അയാൾ. പക്ഷെ നാൽപത്തിഅഞ്ചാം വയസ്സിലും ഒന്നും മിച്ചം വെക്കാൻ കഴിയുന്നില്ലലോഎന്ന ചിന്ത അയാളെ വേട്ടയാടി .. , മകൾ വളർന്നു വരുന്നു , ഒരൂ കല്യാണം ...  ഈശ്വരാ !!!!!!! അയാളുടെ നെഞ്ചിൽ തീ ആളി . പഠിക്കാൻ മിടുക്കിയായ മകളെ നല്ല നിലയിൽ പഠിപ്പിക്കണം,  കല്യാണം കഴിപ്പിക്കണം എന്ന ചിന്ത അയാളെ ഒടുവിൽ ഒരു "ഫ്രീ വിസയിൽ " പ്രവാസ ഭൂമികയിൽ എത്തിച്ചു .

 ജോലിക്കായി പലരെയും കണ്ടു ഒടുവിൽ ഒരു കണ്സ്ട്രക്ഷൻ കമ്പനിയിൽ ജോലി കിട്ടി. പ്രവാസ ഭൂമിക്കു മുകളിൽ സൂര്യൻ കത്തിനിന്നു. പൊരിവെയിലിലെ ജോലി അയാൾക്ക്താങ്ങാവുന്നതിനും അപ്പുറമായിരുന്നു .. പലപ്പോഴും അയാൾ കുഴഞ്ഞു വീണു . പക്ഷെ  തോൽക്കാൻ മനസ്സില്ലാത്ത അയാൾ കൊടും ചൂടിലും പിടിച്ചുനിന്നു .

 ദിവസങ്ങൾ എണ്ണി അയാൾ ശമ്പളം കിട്ടുന്ന ദിവസത്തിന്നായി കാത്തിരുന്നു. ആദ്യത്തെ ശമ്പളം പരമാവധി മിച്ചം വെച്ച് നാട്ടിലേക്ക് അയക്കണം .. മുന്നു നാല് മാസംകൊണ്ടു വിസയുടെ കടം വീട്ടണം പിന്നെ മോളുടെ കല്യാണത്തിന് കുറച്ചു പണം വേണം ... വയ്യ അധികകാലം ഇവിടെ ജീവിക്കാൻ വയ്യ ....

ശമ്പളം കിട്ടേണ്ട ദിവസം വന്നെത്തി അയാൾ ഫോര്മാനോടു ശമ്പളം ചോദിച്ചു പക്ഷെ അയാളുടെ സ്വപ്നങ്ങൾക്ക് മുകളിൽ തീ കോരിയിട്ട്  ഫോര്മാൻ പറഞ്ഞു "ഒരു മാസം ശമ്പളം പിടുത്തം ഉണ്ട് അത് കഴിഞ്ഞേ കിട്ടൂ".

  ഈശ്വരാ ... അയാൾ തലയിൽ കൈ വെച്ച് തറയിൽ ഇരുന്നു പോയി .. റൂമിന്റെ വാടക, ഭക്ഷണം .. വീട്ടിലെ കാര്യങ്ങൾ .. പലിശക്കു വാങ്ങിയ വിസയുടെ പൈസ ... എന്ത് പറയണമെന്നറിയാതെ ആയാൾ അവിടെത്തന്നെ ഇരുന്നു.

ഹെയി ജോലി സമയത്ത് ഇങ്ങനെ ഇരിക്കാൻ പറ്റില്ല .. പോയി ജോലിചെയ്യ്‌ , ഫോർമാൻ വിളിച്ചു പറഞ്ഞു.

 മാസങ്ങൾ കടന്നു പോയി ഇതാ നാല് മാസമായി .. ഒരു റിയാൽ പോലും അയാൾക്ക്ശമ്പളം ലഭിച്ചില്ല .. പക്ഷെ .. വീടിലേക്കുള്ള വിളി ഒരിക്കലും അയാൾ മുടക്കിയില്ല ആരോടെങ്കിലും  കടം വാങ്ങി അയാൾ വീട്ടിലേക്കു എന്നും വിളിക്കുമായിരുന്നു , കഷ്ടപാടുകളെ കുറിച്ച് അയാൾ വീട്ടിൽ പറയാറില്ലയിരുന്നു ... ശമ്പളം വൈകും എന്ന്  മാത്രമെ പറഞ്ഞിരുന്നുള്ളൂ... കഷ്ടപ്പാടുകൾ തന്റേതു മാത്രമാണെന്നും അതോർത്തു ആരും

ദുഖിക്കരുതെന്നും അയാൾക്ക്നിർബന്ധമായിരുന്നു.

 ചിന്തകൾ കാടുകയറിയപ്പോൾ ഉറക്കം അയാളെ മാടിവിളിക്കുകയായിരുന്നു .. അയാള്  ബസ്റൊപ്പിൽ ഇരുന്നു ഉറങ്ങിപോയി ...

ഹെയി .. ഹലോ , തോളിൽ ആരോ തട്ടിയപ്പോൾ അയാൾ ഞെട്ടി എഴുന്നെറ്റു . മുന്നിൽ  ഒരു ചുവന്ന പോലീസ് വാഹനം .. തൊട്ടരികിൽ പോലീസുകാരൻ .. "ജിബ് പതാക്ക, ഐഡി .. ഐഡി .." പോലീസുകാരൻ കൈകൾ നീട്ടി .

 വന്നിട്ട് നാല് മാസമായെങ്കിലും  ഐഡി ഇതുവരെ ശരിയാക്കിയിട്ടില്ലയിരുന്നു ..  അതിനും കാശുവേണമായിരുന്നു.  അയാൾ നിശ്ശബ്ധനായി ... “ അള്ള താൽ “.. പോലീസുകാരൻ വാഹനത്തിനടുതെക്ക് നടന്നു, പിന്നാലെ ബാഗും തൂക്കിപിടിച്ചു കുനിഞ്ഞ ശിരസ്സും നിർവികാരമായ മനസ്സുമായി അയാളും ...

 വാഹനത്തിലേക്ക് നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി ... അടുത്ത ബിൽഡിങ്ങിലെ വാടക പിരിക്കാനായി വേഗത്തിൽ നടന്നു പോകുന്ന വാടകക്കരാൻ ... ഈശ്വരാ ആരായിരിക്കും അവന്റെ അടുത്ത ഇര ??  അയാളുടെ ആതമഗതം ഒരു ചുടു നിശ്വസമായി പുറത്തുപോയി !!!!

 

2018 അകലുമ്പോൾ