Sunday, October 4, 2015

ചിതലുകള്‍ (ചെറുകഥ)

പ്രാഭാത ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത്, വരാന്തയുടെ പുറം ചുമരില്‍ രണ്ടു മൂന്നു ചിതലുകള്‍; അവ ചിതല്‍പ്പുറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു സ്ഥിര താമസത്തിനുള്ള തയ്യാറെടുപ്പ്പോലെ തോന്നിയതിനാലാവാം, ഭാര്യയെ വിളിച്ച് അവയെ കൊല്ലാന്‍ പറയാം എന്ന് കരുതി അവളെ നീട്ടി വിളിച്ചു.

“നിങ്ങള്‍ ഇനിയും പോയില്ലേ”!!?? 

അടുക്കളപ്പുറത്ത് നിന്നും ഭാര്യയുടെ നീട്ടിയുലള്ള മറുപടി അത്ര പന്തിയല്ലെന്ന് കണ്ട്, മതി!!, എന്നാലവ അവിടെ കിടക്കട്ടെയെന്ന് ആത്മഗതം ചെയ്തു സ്കൂട്ടറില്‍ കയറി നേരെ ഓഫീസിലേക്ക് വെച്ച് പിടിച്ചു.

വഴിയരികിലെ സ്ഥിരം സമരവേദികള്‍ പ്രത്വേകിച്ചു പ്രതികരണമൊന്നും മനസ്സില്‍ ശ്രിഷ്ടിച്ചില്ലെങ്കിലും, ഒരു അനുഭാവം ചെറുതായി വളരുന്ന പോലെ ഒരു തോന്നല്‍. അഴിമതിക്കാരനായ മന്ത്രിയെപുറത്താക്കണം എന്നതാണത്രേ അവരുടെ ആവശ്യം, പക്ഷെ അങ്ങീകരിക്കാന്‍ മുഖ്യനും കഴിയുന്നില്ല, എന്നാ താന്‍ അഴിമതിക്കാരനല്ല എന്ന് തെളിയിക്കനുള്ള ബാധ്യതയൊ അതൊട്ട്‌ മന്ത്രിക്കില്ലതാനും. ആഹ! എന്തേലും ആവട്ടെ അഴിമതി നടത്തുകയോ നടത്താതിരിക്കുകയോ ഒക്കെ ചെയ്യട്ടെ, എന്റെ കാശു ആരും അടിച്ചുമാറ്റാതിരുന്നാ മതി!! ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഓഫീസില്‍ എത്തിയപ്പോ മണി 10.30; അറ്റന്റന്‍സ് റെജിസ്ടര്‍ കാണാനില്ല!!

ആ പുതിയ സൂപ്രണ്ട് ഒരിത്തിരി കണിശക്കാരനാ, ചിതലിന്റെ പിന്നാലെ പോകണ്ടായിരുന്നു, വെറുതെ സമയം പോയി, ഭാര്യേടെ വായിലിരിക്കുന്നതും കേട്ടു; ഇനി ഈ സൂപ്രണ്ടിന്റെ കൂടെ കേട്ടാ പൂര്‍ത്തിയായി.!!

“മെ ഐ കംഇന്‍ സര്‍?” വിനയപുരസരമുള്ള എന്റെ ചോദ്യത്തിനു സൂപ്രണ്ട് ഗൌരവത്തോടെ അമര്‍ത്തിയൊന്നു മൂളി, “ഉം, എന്ത് വേണം” ?? ഒപ്പിടനാണോ,? ഇന്നത്തെ ഒപ്പോക്കെ കഴിഞ്ഞു, തന്റെ അരദിവസം പോയി ഇനി ഉച്ചക്ക് വന്നാ മതി“.

ഇടിത്തീപോലത്തെ മറുപടികെട്ടു എന്ത് പറയണമെന്നറിയാതെ പകച്ചു നിന്ന എന്നോട് “എന്തിനാ ഇനി നില്‍ക്കുന്നത്? തനിക്കു പോയ്ക്കൂടെ എന്ന് കൂടെ പറയിപ്പിക്കാനാണോ" ?? സൂപ്രണ്ട് ചോദിച്ചു.

ഇനി ഇവിടെ നിന്നിട്ട്  കാര്യമില്ല  എന്ന് ബോധ്യം വന്നപ്പോ സീറ്റിലേക്ക് നടന്നു. സൂപ്രണ്ടിന്റെ മൂഡ്‌ ശരിയാകുമ്പോ ഒന്ന്കൂടെ ചോദിക്കാം എന്നാ പ്രതീക്ഷയില്‍ സീറ്റില്‍ കുത്തിയിരുന്നു. അപ്പുറത്തിരിക്കുന്ന അന്നമ്മേം, ഇപ്പുറത്തിരിക്കുന്ന  അജിത്തും കാണാതെ ഫേസ്ബുക്കില്‍ ഒന്ന് എത്തിനോക്കി. ഇന്നലെയിട്ട സെല്‍ഫിക്ക് പ്രതീക്ഷിച്ച അത്ര ലൈക്ക് കിട്ടിയില്ലലോ എന്ന നിരാശയില്‍ ഫേസ്ബുക്ക് വാളിലൂടെ കണ്ണോടിച്ചു.

അടുക്കളയിലേക്ക് എത്തിനോക്കുന്ന ശൂലം!! 
ഇതെന്താപ്പാ ഇത് ഇവന് മനുഷ്യന് മനസ്സിലാവുന്ന വല്ലതും പോസ്റ്റരുതോ?
അല്ലേലും ഈ കമ്യുനിസ്റ്റുകാരിങ്ങനാ മനുഷ്യന് മനസ്സിലാവുന്നത് വല്ലതും പറയോ? ഇല്ലേ.. 
അടുക്കളയില്‍ ശൂലം അല്ല വെട്ടുകത്തീം ചിരവയുംആണെന്ന് ഇവനോട് ഒരു കമന്റിട്ടാലോ എന്ന് ആലോചിച്ചു ടൈപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോഴാ കാണുന്നത് അടിയേറ്റു തലതകര്‍ന്ന ഒരു വൃദ്ധന്റെ ഫോട്ടോ!!

ഇയാളെ ആരാ ഈ വയസുകാലതിങ്ങനെ തല്ലികൊന്നത്?? നരാധമന്മാര്‍!! അതും ഈ ശൂലവുമായി വല്ല ബന്ധോം കാണോ? എന്നാപിന്നെ അവന്റെ പോസ്റ്റ്‌ വായിച്ചിട്ട് തന്നെ കാര്യം എന്നിങ്ങനെ ഓരോന്ന് ചിന്തിച്ചു  പോസ്റ്റ്‌ മൊത്തം വായിച്ച് തീര്‍ന്നതും കാര്യം പിടികിട്ടി;

അടുക്കളയിലേക്ക് മറ്റാരോക്കയോ എത്തിനോക്കുന്നു എന്ന സത്യം. എന്ത് കഴിക്കണം എന്ന് മറ്റോരുത്തനോടു ചോദിക്കണം എന്ന് സാരം.. എന്റെ ദൈവമേ ഈ നാട് എങ്ങോട്ടാ?? ആത്മഗതം ഇത്തിരി ഉറക്കെയായിപ്പോയി.

“എന്താ സാറേ, ഒറ്റയ്ക്ക് സംസാരിക്കുന്നത് ഇന്നലത്തെ ഫോട്ടോക്ക് ലൈക് കുറവാ ഇല്ലേ ?” ചോദ്യം അജിത്തിന്റെയായിരുന്ന.

അതഅല്ല അജിത്തേ, നീ കണ്ടില്ലേ ഈ വൃദ്ധനെ തല്ലികൊന്നത്? എന്തൊരു കഷ്ടാ ഇത്? ഇങ്ങനെ നമ്മുടെ നാട്ടില്‍ നടക്കോ? 

ഹെയി!! കേരളം അത്ര അധഃപതിച്ചിട്ടൊന്നുല്ല.

എന്റെ സാറേ ഇത് ഇന്നൊന്നും അല്ല നടന്നത് കുറച്ചു നാളായി. സാറീ പത്രോം ടിവീം ഒന്നും കാണാറില്ലേ?
പിന്നെ കേരളത്തില്‍ നടക്കാത്തതെ ഞങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ടാ, ഇല്ലായിരുന്നേല്‍ കാണായിരുന്നു.  

അജി, വീട്ടില്‍ സീരിയലാ വൈകീട്ട്  റിമോട്ട് ഭാര്യ തരില്ല, പിന്നെ പത്രം, അത് സ്പോര്‍ട്സ് പേജു മാത്രേ ഞാന്‍ വായിക്കൂ എനിക്കീ പോളിടിക്സ് അത്ര ഇഷ്ടം അല്ല എന്ന് നിനക്കറിയാല്ലോ. പിന്നെ നീ പറഞ്ഞില്ലേ കേരളത്തില്‍ നടക്കാത്തത് നിങ്ങള്‍ ഉള്ളത് കൊണ്ടാന്നു അത് വെറുതെയാ, കേരളം പണ്ടേ അങ്ങാനയാ, വിദ്യാസമ്പന്നമായ സ്റേറ്റ് അല്ലെ, അതാ ...

ഞാന്‍ തര്‍ക്കിക്കുന്നില്ല സാറേ, സാറ് സമയം കിട്ടുമ്പോ കേരളത്തിന്റെ ചരിത്രം ഒന്ന് പഠിക്കണം. പിഎസ്സിക്ക് മാര്‍ക്ക് കിട്ടാന്‍ പഠിക്കുന്ന പോലെ അല്ല മനസിരുത്തി പഠിക്കണം അപ്പൊ അറിയാം എന്തായിരുന്നു അവസ്ഥ എന്ന് ..

ശരി ശരി നിന്നോടു രാഷ്ടീയം പറയാന്‍ ഞാന്‍ ഇല്ല , നിങ്ങള്‍ ഒക്കെ അങ്ങനെയേ പറയൂ.

സൂപ്രണ്ടിനെ കണ്ടു കാലുപിടിച്ചു ഒരു വിധം ഹാജര്‍ബുക്കില്‍ ഒപ്പിട്ടു, ഇനി വൈകില്ല എന്ന് ഒരായിരം തവണ അയാള്‍ പറയിപ്പിച്ചു. എന്നാലും സാരല്ല ഇന്നത്തെ കാര്യം ഒത്തല്ലോ, നാളെ നേരത്തെ വരാം. എന്നൊക്കെ ആലോചിച്ചു സമയം കടന്നു പോയി.

കൃത്യം 5 മണിക്ക് തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി നേരെ വീട്ടിലേക്കുപുറപ്പെട്ടു. പച്ചക്കറി വാങ്ങണം എന്ന് ഭാര്യ പറഞ്ഞത് ഓര്‍ത്തുകൊണ്ട് പച്ചക്കറി മാര്‍ക്കട്ടിലെക്ക് അടിച്ചുവിട്ടു. ചന്തയില്‍ എത്തും  മുന്‍പേ റോഡരികില്‍ ഒരു ചുവന്ന ബോര്‍ഡ് “ജനകീയ ജൈവ പച്ചക്കറി, വിഷമില്ലാത്ത പച്ചക്കറി” ചുറ്റിലും ചുവന്ന തോരണങ്ങള്‍ കൊണ്ട് അലങ്കരിചിരിക്കുന്നു. ആഹ! ഇത് കൊള്ളാലോ,  സമരപന്തലോ പാര്‍ട്ടികാരെ പരിപാടിയോ മറ്റോ ആയിരിക്കും എന്നാ കരുതിയത്, ഇത് ഏതായാലും ഒന്ന് നോക്കീട്ടു തന്നെ കാര്യം.

വിഷമില്ലാത്ത പച്ചക്കറിയെ കുറിച്ച് ജുബ്ബയിട്ട ഒരാള്‍ പ്രസംഗിക്കുന്നു. ചുറ്റിലും വലിയ ഒരാള്‍ക്കൂട്ടം സൂക്ഷമായി അയാളുടെ വാക്കുകള്‍ക്കു കാതോര്‍ത്ത് ഇരിക്കുന്നുണ്ടായിരുന്നു.

അല്ലേലും ഈ കമ്യുനിസ്റ്റുകാരിങ്ങനാ ഏതിനും എന്തിനും കുറ്റം കണ്ടു പിടിക്കും, “കോര്പരെറ്റ്”, “ആഗോളവല്‍കരണം” “മുതലാളിത്വം” എന്നൊക്കെ പറഞ്ഞു മനുഷ്യനു മനസ്സിലാവാത്ത കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണെന്നു മനസ്സില്‍ പറഞ്ഞു .

ആഹ! പച്ചക്കറി കൊള്ളാം എല്ലാം ഓരോ കിലോ വാങ്ങിക്കാം ഇനി കിട്ടീല്ലെങ്കിലോ എന്ന് ചിന്തിച്ചു ചുവന്ന തലേക്കെട്ട് കെട്ടിയ ചേട്ടനോട് വേണ്ടസാധനങ്ങളുടെ ലിസ്റ്റ് കൊടുത്ത് കാത്തിരുന്നു. മാര്‍ക്കറ്റിലെത്തിലും കുറഞ്ഞ വിലയനാണല്ലോ ചേട്ടാ എന്നൊരു കമന്റും പാസാക്കി അവിടെ നിന്നും പുറത്തുകടന്നു. ജുബ്ബയിട്ട ആള്‍ അപ്പോഴും ഘോരഘോരം പ്രസംഗിക്കുണ്ടായിരുന്നു.

റോഡിലെ തിരക്ക് നീന്തികടന്നു ഒരു വിധം വീട്ടില്‍ എത്തി. “രമേ നീ ഒരു കാപ്പി ഉണ്ടാക്കു ഭയങ്കര ക്ഷീണം” എന്ന് പറഞ്ഞു പച്ചക്കറി കെട്ടു ഭാര്യയുടെ കയ്യില്‍ കൊടുത്തു. നേരം ഏറെ കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോ അടുക്കളയില്‍ കേറി നോക്കി , ഭാര്യയതാ പച്ചക്കറിയുടെ ഭംഗി നോക്കി , ഓരോന്ന് തരം തിരിച്ചു വെക്കുന്നു  “ഇതെവിടുന്നാ, ഇത് നാടന്‍ പച്ചക്കറിയാണല്ലോ” എന്ന് ചോദിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞു.

“ഇത് ഏതോ പാര്‍ട്ടിക്കാരന്റെ ജൈവ പച്ചക്കറി!!, അപ്പം തിന്നാ പോരെ നീ എന്തിനാ കുഴിഎണ്ണുന്നത്, ഞാന്‍ എത്ര നേരമായി കാപ്പിക്ക് കാത്തിരിക്കുന്നു”. കാപ്പി കിട്ടാത്ത ദേഷ്യമത്രയും പച്ചക്കറിയില്‍ തീര്‍ത്ത് ഉമ്മറത്തെക്ക് നടന്നു.

ഉമ്മറത്തെ ടീപ്പോയില്‍ കിടക്കുന്ന പത്രമെടുത്ത് നിവര്‍ത്തി, ബീഫ് കഴിച്ചതിനു വൃദ്ധനെ കൊന്ന വാര്‍ത്തയുടെ വിശദംശങ്ങള്‍  അന്നത്തെ പത്രത്തിലും ഉണ്ടായിരുന്നു . പക്ഷെ ഞാന്‍ ആദ്യമായി ആയിരന്നു ആ വാര്‍ത്ത കാണുന്നത്. വാര്‍ത്തയിലൂടെ പോയപ്പോള്‍ പഴയ പത്രത്തില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്ന് തോന്നി രണ്ടു ദിവസം മുന്നേയുള്ള പത്രവും വായിചിരിക്കുംബോഴാണ് കാപ്പിയുമായി ഭാര്യവന്നത്.

ടീപ്പോയില്‍ പതിവില്ലാതെ മൂന്നുനാല് പത്രങ്ങള്‍ കണ്ടപ്പോള്‍ അവളും ഒന്നെടുത്തു നോക്കി . ഈ പത്രങ്ങള്‍ ഞാന്‍ അകത്തെ ബോക്സില്‍ കൊണ്ടിട്ടതാണല്ലോ., പിന്നെങ്ങനെ എവിടെ എത്തി ?

“ഇത് നിങ്ങള്‍ എടുത്തതാണോ ഈ പഴയ പത്രങ്ങള്‍ ? നിങ്ങള്‍ക്കെന്താ മനുഷ്യാ വട്ടായോ പഴയ പത്രം വായിച്ചിരിക്കാന്‍!! അതോ ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത ഒന്നും ഇല്ലേ?”

“അതല്ലെടീ, നീ ഇത് കണ്ടോ , ഒരു വൃദ്ധനെ കൊന്നത് അതും ബീഫ് കഴിച്ചുംന്നു പറഞ്ഞു , ഞാന്‍ ഓര്‍ത്തുപോയതാ ഇന്നലെ നമ്മള്‍ എന്താ കഴിച്ചെന്നു , ബീഫ് ഫ്രൈ അല്ലായിരുന്നോ ... നമ്മലെങ്ങാന്‍ ആ ഉത്തരേന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്റെ ദൈവമേ !!!”

“അതേയ് ഇവിടെ അങ്ങനെ ഒന്നും ഉണ്ടാവില്ലാന്നു നിങ്ങക്കറിയില്ലേ ? ഇവിടെയെ സാക്ഷരത ഉണ്ട് സാക്ഷരത അതാ .. “ ഭാര്യയുടെ വാക്കില്‍ ആത്മവിശ്വാസം തുളുമ്പിനിന്നു.

നമ്മുടെ അജിത്‌ല്ലേ , ഓഫീസിലെ ക്ലാര്‍ക്ക്,  അവന്‍ പറയാ ഇവിടെ അവരുടെ പാര്‍ട്ടിക്കാര്‍ ഉള്ളത് കൊണ്ടാന്ന്‍. ആയിരിക്കും എന്ന് എനിക്ക് ഇപോ തോനുന്നു , 'മറ്റവന്മാര്‍' ഇല്ലാത്തത് കേരളത്തിലല്ലേ ഉള്ളൂ .. ബാക്കി എല്ലാ സ്ഥലത്തും ഇല്ലേ.. അജിത്തിന്റെ പാര്‍ട്ടിക്കാര് സമ്മതിക്കാത്തതു കൊണ്ട് തന്നെയാ, എനിക്കിപ്പം ഒറപ്പാ”.. 
ഈ പാര്‍ട്ടി വേണം കേരളത്തില്‍ ഞാനും അവരെ കൂടെ കൂടും ... അജിത്തിനെ എന്നും ഞാന്‍ പുഛ്ചിക്കുമായിരുന്നു. ഇനി അതുണ്ടാവില്ല .. വേണം അവര്‍ വേണം കേരളത്തില്‍ എന്നാലെ കേരളം കേരളമായി നില്‍ക്കൂ ...

എന്റെ ആത്മവിശ്വാസത്തിന്റെ തിളക്കം ഭാര്യയിലും പ്രതിഫലിച്ചു .. അതെ നമ്മള്‍ കഴിക്കുന്ന ജൈവപച്ചക്കറി പോലും അവരുടെയാ.. അങ്ങീകരിച്ചേ പറ്റൂ ...

ഈ വരുന്ന തെരഞ്ഞെടുപ്പില്‍ എന്റെ വോട്ടു അവര്‍ക്ക് തന്നെ ചെയ്യും, ആദ്യമായി, ഇനി എന്നും ഉറച്ച ശബ്ദത്തോടെ അവള്‍പറഞ്ഞു നിര്‍ത്തി..

വരാന്തയുടെ ഓരത്ത് ചിതലുകള്‍ അപ്പോഴും അവയുടെ മണ്‍പുറ്റുനിര്‍മാണം തകൃതിയായി തുടരുകയായിരുന്നു.

2018 അകലുമ്പോൾ